2010, ജൂൺ 7, തിങ്കളാഴ്‌ച

മുനിക്കഥ- അതിബലന്‍

അതിബലന്‍

ശ്രീരാമ ലക്ഷ്മണന്മാരുടെ മരണത്തിനു കാരണഭൂതനായ മുനിയാണ് അതിബലന്‍. അതിബലന്റെ കഥ ഇങ്ങനെ:

രാമരാവണ യുദ്ധവും സീതാപരിത്യാഗവും കഴിഞ്ഞ്‌ ശ്രീരാമന്‍ അയോദ്ധ്യയില്‍ കൊട്ടാരത്തില്‍ ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്നന്‍ തുടങ്ങിയ സഹോദരങ്ങളോടും പുത്രമിത്രാദികളോടും പരിജനങ്ങ ലോടൊപ്പം താമസ്സിക്കുന്ന കാലം. ശ്രീരാമന്റെ അവതാരോദ്ദേശ്യം പൂര്‍ത്തിയായ കഥ ത്രിലോകജ്ഞാനിയായ ബ്രഹ്മാവറിഞ്ഞു. ബ്രഹ്മാവ്‌ ആരാച്ചാരായ കാലനെ വിളിപ്പിച്ച് ശ്രീരാമന്റെ കഥ കഴിക്കാന്‍ കല്‍പ്പിച്ചു. ആരാച്ച്ചാര്‍ക്കുണ്ടോ ദൈവമെന്നും രാജാവെന്നും. 'കൊന്നു കൊല വിളിക്കുക' ആരാച്ചാരുടെ ധര്‍മം അതാണ്‌.

താമസിയാതെ കാലന്‍ അതിബലന്‍ എന്നൊരു മുനിയുടെ വേഷം പൂണ്ട്‌ ശ്രീരാമ സന്നിധിയില്‍ ചെന്ന് ഒരു രഹസ്യംപറയാനുന്ടെന്നുള്ള വിവരം രാജാവിനെ അറിയിച്ചു. പൂച്ചയെ കാണുന്ന എലിക്കും കീരിയെ കാണുന്ന പാമ്പിനുംപറഞ്ഞു കൊടുക്കേണ്ട കാര്യമില്ല കാലന്‍ തന്റെ കണ്മുന്പിലെന്ന്; പിന്നെയല്ലേ സാക്ഷാല്‍ ഭഗവാന്. 'കാലന്റെ അമ്മക്ക് കഞ്ഞി വെക്കുന്നവന്‍' എന്ന് കേട്ടിട്ടുണ്ട് എന്നുവച്ച് കാലന്‍ വരുന്നത് കഞ്ഞി വെക്കാനല്ലല്ലോ! ശ്രീരാമന്‍ ഒരു ചെറു പുഞ്ചിരി തൂകി അതിബലനെ സ്വീകരിച്ചിരുത്തി. അതിബലന്‍ ഭവ്യാദാരങ്ങളോടെ ഭഗവാന്റെ മുന്നില്‍ ഇരുന്നു. എനിക്ക് മുനിയോടു ചിലത് രഹസ്യമായി ചര്‍ച്ച ചെയ്യാനുണ്ട്; ചര്‍ച്ചകഴിയുന്നത്‌ വരെ ആരേയും നീ ഉള്ളില്‍ പ്രവേശിപ്പിക്കരുത്. അങ്ങനെയായാല്‍ നീ വധിക്കപ്പെടും എന്ന് ലക്ഷ്മനനോട്പറഞ്ഞ ശേഷം സഭാവാസികളെ പുറത്താക്കി ശ്രീരാമന്‍ സഭാ കവാടം അടച്ച് അതിബലനോട് സംഭാഷണത്തില്‍ഏര്‍പ്പെട്ടു. സമയം ഷിപ്രകോപിയായ ദുര്‍വ്വാസാവ്‌ മഹര്‍ഷി ശിഷ്യഗനങ്ങലോടോപ്പം അവിടെ എത്തിച്ചേര്‍ന്നു. വിശന്നു വലഞ്ഞായിരുന്നു മുനിവര്യന്റെ വരവ്. വിശന്നാല്‍ ചെന്നായയെപ്പോലെയാണ് ദുര്‍വ്വാസാവ്‌; പശിയടങ്ങിയാല്‍ ഒരു മാങ്കിടാവും. വരം നിര്‍ലോഭം വാരിച്ച്ചൊരിയും അതാണ്‌ മൂപ്പരുടെ പതിവ്. രാജാവിനെകാണണമെന്ന്
ദുര്‍വ്വാസാവ്‌ ലക്ഷ്മനനോട് ആവശ്യപ്പെട്ടു.

"ആരെയും ഉള്ളില്‍ കടത്തി വിടരുതെന്നാണ് ജ്യേഷ്ഠന്റെ ആജ്ഞ". ലക്ഷ്മണന്‍ പറഞ്ഞു നോക്കി.

തന്നെ തടയാന്‍ ലക്ഷ്മണന്‍ ആളായോ? ദുര്‍വ്വാസാവിനു ദേഷ്യം വന്നു.
"സകലരേയും ശപിച്ച് ഭസ്മമാക്കും" ദുര്‍വാസാവിന്റെ കണ്ണുകള്‍ കോപം കൊണ്ട് ജ്വലിച്ചു!
ലക്ഷ്മണന്‍ഭയന്ന് വിറച്ചു.

രാജാക്കന്മാര്‍ക്ക് ആയുധം ആവനാഴിയിലാണെങ്കില്‍ മുനിമാര്‍ക്കത് നാവിന്‍തുമ്പത്താണ്. അസ്ത്രം മുനിശാപതിന്റെരൂപത്തില്‍ പുറത്തെടുക്കുന്നതിനു മുന്‍പ് ലക്ഷ്മണന്‍ ദുര്‍വ്വാസാവിനു വഴിമാറിക്കൊടുത്തു. മുനിശാപമേട്ടുമരിക്കുന്നതിനെക്കാള്‍ ഭേദം ജീവത്യാഗമാണ്. ലക്ഷ്മണന്‍ ചിന്തിച്ചു. ദുര്‍വ്വാസാവ്‌ സഭാങ്കനത്ത്തില്‍ പ്രവേശിച്ച്ശ്രീരാമനെ കണ്ട് ഭക്ഷനത്ത്തിനപെക്ഷിച്ച്ചു. മൃഷ്ട്ടാന്ന ഭോജനവും കഴിഞ്ഞ്‌ ഏമ്പക്കവും വിട്ട്‌ മുനിയും പരിവാരങ്ങളുംപോയി. ശ്രീരാമന്‍ ദു:ഖിതനായി. തന്റെ വാക്കുകള്‍ തനിക്കു തന്നെ വിനയായല്ലോ എന്നോര്‍ത്ത് അദ്ദേഹം ദു:ഖിച്ചു. വാക്ക് മാറ്റാനും തനിക്കിനി കഴിയില്ലല്ലോ. വാക്ക് പാലിക്കാന്‍ തന്നെ ലക്ഷ്മണന്‍ തീരുമാനിച്ചു. ശ്രീരാമന്‍ ജീവച്ചവംപോലെ നിശ്ശബ്ദനായി ഇരുന്നു. ലക്ഷ്മണന്റെ വിയോഗത്തെക്കുറിച്ച് ഓര്‍ക്കാന്‍ പോലും അദ്ദേഹത്തിനായില്ല. ലക്ഷ്മണന്‍ സരയൂ നദിയില്‍ ചാടി ജീവത്യാഗം ചെയ്തു. സീതാവിയോഗത്താല്‍ മനസ്സിനെ കല്ലാക്കി മാറ്റിയ ഭഗവാന്ഇക്കുറി പിടിച്ചു നില്‍ക്കാനായില്ല. അദ്ദേഹത്തിന്റെ മനസ്സ് ഉരുകാന്‍ തുടങ്ങി. ഭഗവാന്റെ കണ്ണുകള്‍ ഈറനണിഞ്ഞു.
ലക്ഷ്മണവിയോഗത്ത്തില്‍ ആദി പൂണ്ട ശ്രീരാമന്‍ രാജ്യ കാര്യങ്ങള്‍ സഹോദരങ്ങളെ ഏല്‍പ്പിച്ച്ച്ച ശേഷം സരയൂനദിയിലിറങ്ങി. സരയൂ നദിയുടെ കയങ്ങള്‍ രാജാവിനെ വിഴുങ്ങന്നത് കണ്ട് പൌരജനങ്ങള്‍ കണ്ണുനീര്‍ വാര്‍ത്തു. ലക്ഷ്യപൂര്ത്തി വരുത്തിയ അതിബലന്‍ പൂര്‍വരൂപം കൈക്കൊണ്ടു കാലനായി കാലാന്തരത്തില്‍ മാറുകയും ചെയ്തു.
******





0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം