2010, ജൂലൈ 3, ശനിയാഴ്‌ച

മുനിക്കഥ- അഷ്ടകന്‍

അഷ്ടകന്‍

വിശ്വാമിത്രന് യയാതിയുടെ മകള്‍ മാധവിയില്‍ ജനിച്ച പുത്രനാണ് അഷ്ടകന്‍. വിശ്വാമിത്രനെപ്പോലെ ഒരു രാജര്‍ഷിയായിരുന്നു അഷ്ടകനും. അഷ്ടകന്റെ കഥ പറയാം:

എല്ലാ മുനിമാരെയും പോലെ അഷ്ടകന്റെ ജനനത്തിനു പിന്നിലും രസാവഹമായ ഒരു കഥയുണ്ട്. അഷ്ടകനെപ്പോലെ വിശ്വാമിത്രനു മറ്റൊരു പുത്രനുണ്ടായിരുന്നു ഗാലവന്‍. ദ്രോണര്‍ക്കു ആശ്വത്ധാമാവെന്നപോലെ ഗാലവന്റെ ഗുരുഭൂതനാകാനുള്ള ഭാഗ്യം ലഭിച്ചതും അച്ചന്‍ വിശ്വാമിത്രനു തന്നെ. വിദ്യാഭ്യാസംപൂര്‍ത്തിയാക്കിയ ഗാലവനോട് ഗുരു പറഞ്ഞു:

"നിന്റെ വിദ്യാഭ്യാസം പൂര്‍ത്തിയായ സ്ഥിതിക്ക് നിനക്ക് പിരിഞ്ഞു പോകാന്‍ സമയമായി."

"എന്ത് ഗുരുദക്ഷിണയാണ് തരേണ്ടത്‌ "? ഗാലവന്‍ ചോദിച്ചു.

"നിനക്കിഷ്ടമുള്ളത്‌ എന്തും" മുനി പറഞ്ഞു.

"അത് പറ്റില്ല. എന്താണ് ദക്ഷിണയായി തരേണ്ടത്‌ എന്ന് അങ്ങ് പറയണം?" ശിഷ്യന്‍ ചോദിച്ചു.

ദേഷ്യം വന്ന വിശ്വാമിത്രന്‍ ചോദിച്ചു:

"ഒറ്റച്ച്ചെവി കറുത്ത എണ്നൂറു കുതിരകളെ തന്നാല്‍ മതി".

ഗാലവന്‍ ഞെട്ടി! എവിടന്നു കൊടുക്കും ഒറ്റച്ച്ചെവി കറുത്ത ഇത്രയും കുതിരകളെ. ഗുരുദക്ഷിണ ഇരന്നു വാങ്ങിയതല്ലേ; ഇനി കൊടുക്കാതിരിക്കാന്‍ പറ്റുമോ? ഗാലവന്‍ ഗരുഡനെ പ്രാര്‍ത്ധിച്ച്ചു. ഗരുഡന്‍ ഗാലവനുമായി യയാതിയെ ചെന്ന് കണ്ടു സഹായമഭ്യര്ത്ധിച്ച്ച്ചു.

"ഒറ്റച്ച്ചെവി കറുത്ത കുതിരകള്‍ എന്റെ കൈവശമില്ല. പകരം എന്റെ മകള്‍ മാധവിയെ തരാം. അവളെ പുത്രദു:ഖമനുഭവിക്കുന്ന ഏതെങ്കിലും രാജാവിന് കൊടുത്താല്‍ നിങ്ങള്‍ക്ക് വേണ്ട അശ്വങ്ങളെ കിട്ടും." യയാതി പറഞ്ഞു.

ഗാലവന്‍ മാധവിയെ കൂട്ടിക്കൊണ്ടു സന്താന ലബ്ധിക്കു വേണ്ടി തപസ്സ് ചെയ്യുന്ന ഹര്യശന്റെ സമീപമെത്തി പറഞ്ഞു:

"അങ്ങ് ഇവളെ സ്വീകരിക്കണം. ഇവളില്‍ അങ്ങേക്ക് ഒരു പുത്രന്‍ ജനിക്കും. പ്രതിഫലമായി അങ്ങ് എനിക്ക് ഒറ്റച്ച്ചെവികറുത്ത എന്നൂര് കുതിരകളെ നല്‍കണം".

"എന്റെ കൈവശം അത്തരത്തിലുള്ള ഇരുനൂറു കുതിരകളെ ഉള്ളൂ. അത് വേണമെങ്കില്‍ തരാം" ഹര്യശന്‍ പറഞ്ഞു. ഇതികര്‍ത്തവ്യ മൂടനായി നിന്ന ഗാലവനെ സമാധാനിപ്പിച്ചു മാധവി പറഞ്ഞു:

"സാരമില്ല. ഞാന്‍ ആദ്യം ഹര്യശനെ വിവാഹം കഴിക്കാം. അതില്‍ ഒരു കുട്ടി ഉണ്ടായിക്കഴിയുമ്പോള്‍ അയാളില്‍നിന്നും ഇരുനൂറു കുതിരകളെ സമ്പാദിക്കാം. അയാള്‍ക്ക്‌ ഒരു കുഞ്ഞിനെ സമ്മാനിച്ച ശേഷം മറ്റൊരു രാജാവിനെ വിവാഹം കഴിക്കാം. അങ്ങനെ നാല് രാജാക്കന്മാരെ കല്യാണം കഴിച്ച് എന്നൂര് കുതിരകളെ സമ്പാദിക്കാം. ഒരിക്കലും കന്യാകാത്വം നഷ്ടപ്പെടുകയില്ല എന്നൊരു വരം ഒരു മുനിയില്‍ നിന്ന് സംപാദിച്ചിട്ടുള്ളതിനാല്‍ ഓരോ പ്രസവത്തിനു ശേഷവും ഞാന്‍ കന്യകയായി തന്നെ അവശേഷിക്കും".

ഗാലവന് മാധവിയുടെ പ്രസ്താവന സ്വീകാര്യമായി തോന്നി. അദ്ദേഹം മാധവിയെ ആദ്യം ഹര്യശനും പിന്നീട് ദിവോദാസന്‍,ഉശീനരന്‍ എന്നീ രാജാക്കന്മാര്‍ക്കും കൊടുത്തു. അവര്‍ക്ക് യഥാക്രമം പ്രതര്‍ദ്ദനന്‍, വസുമനാസ്, ഷിബി എന്നീ പുത്രന്മാര്‍ ജനിച്ചു. മൂന്ന് രാജാക്കന്മാരില്‍ നിന്നും ലഭിച്ച അറുനൂറു കുതിരകളും ബാക്കി ഇരുനൂറു കുതിരകള്‍ക്ക് പകരം മാധവിയെയും ഗാലവന്‍ ഗുരുദക്ഷിണയായി വിശ്വാമിത്രന് കൊടുത്തു. അങ്ങനെ പുരാണചരിത്രത്തിലാദ്യമായി അച്ചന് ഗുരുദക്ഷിണയായി പെണ്ണ് കൊടുത്ത മകന്‍ എന്ന ഖ്യാതി നേടിയെടുക്കാനും ഗാലവന് കഴിഞ്ഞു.

വിശ്വാമിത്രന് മാധവിയുലുണ്ടായ പുത്രനാണ് അഷ്ടകന്‍. അസ്ത്രശസ്ത്രാദികളില്‍ നൈപുണ്യം നേടിയ അഷ്ടകന്‍ അജമീടനില്‍ നിന്നും രാജ്യഭരണം ഏറ്റു വാങ്ങി. പൂരുവംശജനായ അഷ്ടകന്‍ ഒരിക്കല്‍ അശ്വമേധയാഗം നടത്തി. ആ യാഗത്തില്‍ സഹോദരങ്ങളായ പ്രതര്‍ദ്ദനനും, വസുമനസും, ശിബിയും പങ്കു കൊണ്ടു. യാഗത്തിന് ശേഷം സഹോദരന്മാരുമായി അഷ്ടകന്‍ തേരില്‍ ഒരു വിനോദ യാത്ര നടത്തി. വഴിക്ക് വച്ച് നാരദ മുനിയെ കണ്ട അവര്‍ അദ്ദേഹത്തെ തേരില്‍ കയറ്റി.

"തേരിലിരിക്കുന്നവരില്‍ നാലാള്‍ക്കെ സ്വര്‍ഗ്ഗപ്രാപ്തി ലഭിക്കൂ എങ്കില്‍ ആര് ഇറങ്ങണം"? യാത്രാ മദ്ധ്യേ അവര്‍ ചോദിച്ചു.

"അഷ്ടകന്‍ ഇറങ്ങണം" മുനി പറഞ്ഞു. കാരണം മുനി വിശദീകരിച്ചു. ഒരിക്കല്‍ താന്‍ അഷ്ടകന്റെ ഗൃഹത്തില്‍ ചെന്നപ്പോള്‍ അനേകം പശുക്കളെ അവിടെ കണ്ടെന്നും അതാരുടെതാണ് എന്ന ചോദ്യത്തിന് താന്‍ അവയെ ബ്രാഹ്മണര്‍ക്ക് ദാനം ചെയതവയാനെന്നു പറഞ്ഞ് ആത്മപ്രശംസ നടത്തിയെന്നും അതിനാല്‍ അഷ്ടകന് സ്വര്‍ഗപ്രാപ്തി അപ്രാപ്യമായി.

'മൂന്നാള്‍ക്ക് സ്വര്‍ഗപ്രാപ്തിയുണ്ടാകുമെങ്കില്‍ ആര് ഇറങ്ങണം' എന്ന ചോദ്യത്തിന് പ്രതര്‍ദ്ദനാണെന്ന് മറുപടിയുണ്ടായി. ഒരിക്കല്‍ താന്‍ പ്രതര്‍ദ്ദനുമൊത്ത് തേരില്‍ പോകുമ്പോള്‍ നാല് ബ്രാഹ്മണര്‍ ഓരോരുത്തരായി വന്ന്‌ അശ്വങ്ങളെ യാചിച്ചു വാങ്ങിയെന്നും ഒടുവില്‍ പ്രതര്‍ദ്ദനന്‍ തന്നെ തേര്‍ വലിച്ച്ചുവെന്നും തേര്‍ വലിക്കുന്നതിനിടയില്‍ ബ്രാഹ്മണരുടെ പ്രവൃത്തി ഉചിതമായില്ല' എന്ന് പിറ്പിറു 'ത്തത് പ്രതര്‍ദ്ദനന് സ്വര്‍ഗപ്രാപ്തി അപ്രാപ്യമാക്കിത്തീര്‍ത്തു എന്നും പറഞ്ഞു.

'രണ്ടാള്‍ക്കെ സ്വര്‍ഗ്ഗപ്രാപ്തി ലഭിക്കൂ എങ്കില്‍ ആര് ഇറങ്ങണം' എന്ന് ചോദിച്ചപ്പോള്‍ 'വസുമനസ് ഇറങ്ങണം' എന്ന് മറുപടിയുണ്ടായി. അതിനു കാരണം താന്‍ വസുമനസിനെ കാണാന്‍ മൂന്നു പ്രാവശ്യം ചെന്നപ്പോഴും രാജാവ് തന്റെ പുഷ്പരഥത്തെ സ്വയം പുകഴ്ത്തി എന്നും അതില്‍ മറ്റുള്ളവരും പങ്കു ചേര്‍ ന്നുവെന്നും ഈ ദുരഭിമാനം വസുമനസിനെ സ്വര്‍ഗപ്രാപ്തിക്ക്
അപ്രാപ്യമാക്കിത്തീര്‍ത്തു എന്നും മുനി പറഞ്ഞു.

'ഒരാള്‍ക്കേ സ്വര്‍ഗപ്രാപ്തി ലഭിക്കൂ എങ്കില്‍ ആര് പോകണം' എന്ന ചോദ്യത്തിന് 'ശിബിയാണ് അതിന് അര്‍ഹന്‍' എന്ന് മറുപടി നല്‍കി. അതിനുള്ള കാരണവും അദ്ദേഹം വിശദീകരിച്ചു. ഒരിക്കല്‍ ശിബിയുടെ കൊട്ടാരത്തില്‍ ഭിക്ഷാടനത്തിന് എത്തിയ ബ്രാഹ്മണനോട് താന്‍ എന്ത് ഭക്ഷണമാണ് നല്‍കേണ്ടത് എന്ന് ശിബി ചോദിച്ചു.

"അങ്ങയുടെ മകന്‍ ബ്രുഹദ്ഗര്‍ഭനെ വെട്ടി നുറുക്കി പാചകം ചെയ്തു തരണം" എന്ന് ബ്രാഹ്മണന്‍ അഭ്യര്‍ ത്ധിച്ച്ചു.

ശിബി യാതൊരു അനിഷ്ടവും കാണിക്കാതെ അപ്രകാരം ചെയ്തു. ഇതിനിടെ കൊട്ടാരം ചുട്ടെരിക്കുന്ന ബ്രാഹ്മണനെയാണ് ശിബി കണ്ടത്. യാതൊരു മാനസിക വിക്ഷോഭവും കാട്ടാതെ ശിബി ബ്രാഹ്മണനെ ഭക്ഷണത്തിന് ക്ഷണിച്ചു. ഭക്ഷണം കഴിക്കുന്നതിനിടയില്‍ ബ്രാഹ്മണന്‍ തന്നോടൊപ്പം ഭക്ഷണം കഴിക്കാന്‍ ശിബിയെയും ക്ഷണിച്ചു. തന്റെ പ്രിയ പുത്രന്റെ മാംസമാണ് തനിക്കു വിളമ്പിയിരിക്കുന്നതെന്ന് അറിഞ്ഞു കൊണ്ട് തന്നെ രാജാവ് ഭക്ഷണം കഴിക്കാനാരംഭിക്കെ സംപ്രീതനായി ബ്രഹ്മാവ്‌
അത് തടഞ്ഞു. ബ്രഹ്മാവ്‌ ബ്രഹാദ്ഗര്ഭനെ പുനര്‍ജ്ജീവിപ്പിച്ച്ച് ശിബിക്ക് മടക്കിക്കൊടുത്തു. അങ്ങനെ ശിബിക്ക് സ്വര്‍ഗപ്രാപ്തിക്കുള്ള വരം ബ്രഹ്മാവില്‍ നിന്ന് ലഭിച്ചു.

'പ്രതിഫലേച്ച്ച്ച കൂടാതെ സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ക്കും, അചഞ്ചലമായ മനസ്സിനുടമകള്‍ക്കും സ്വര്‍ഗ്ഗപ്രാപ്തി എളുപ്പമാകും' അഷ്ടകന്റെ കഥ നല്‍കുന്ന ഗുണപാഠം ഇതാണ്.
******










1 അഭിപ്രായങ്ങള്‍:

2018, മേയ് 9 11:24 PM ല്‍, Blogger SNLPS MOOTHEDATHUKAVU പറഞ്ഞു...

ഗാലവന്‍ വിശ്വാമിത്രന്റെ മകനാണെന്ന് സൂചനയുണ്ടോ? ശി‍‍ഷ്യന്‍ എന്നല്ലേ?

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം